പേജുകള്‍‌

2009, മാർച്ച് 28, ശനിയാഴ്‌ച

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍ നടപ്പിലാക്കുവാനുള്ള മനക്കട്ടി നേടുവാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോള്‍. 'ഇല്ല' എന്ന ചിന്തയെ പ്രവൃത്തിയിലേക്ക് കൊണ്ടു വരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ. പക്ഷെ, പ്രാവര്‍ത്തികമാക്കിയെ തീരൂ. പ്രാവര്‍ത്തികമാക്കണം. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. ദൈവം എന്നെ സഹായിക്കട്ടെ. എത്ര ഹൃദയ വേദനയുന്ടെന്കിലും ഞാന്‍ അത് നേടിയെടുത്തെ തീരൂ

2009, മാർച്ച് 24, ചൊവ്വാഴ്ച

"ശാപം" - കവിത


F³ I®nse DdhIsfÃmw

acp`qhmIs«!

F³ DÅnse kz]v\§Ä

IcnªpW§s«!

F³ a\kn³ Ima\IÄ

DujcamIs«!

F³ icoc]pjvSnIsfÃmw

t]mbn¯pebs«!

F³ a\knse hnjhn¯pIfnÂ

Xo ag s]¿s«!

F³ I®nse Xnanc¯n¶pw

Xo ]nSn¡s«!

HSphnÂ…,

Rms\¶ A`ni]vXP³aw

XpesªmSp§s«!

2009, മാർച്ച് 20, വെള്ളിയാഴ്‌ച

ശൂന്യത

ശൂന്യതയാണ് മനസ് നിറയെ. എന്തെന്നില്ലാത്ത ശൂന്യത. വാക്കുകളും ചിന്തകളും പിണങ്ങിനില്‍ക്കുന്നു.

2009, മാർച്ച് 19, വ്യാഴാഴ്‌ച

പ്രണയം

പ്രണയം ആര്‍ദ്രമായ ഒരു വികാരമാണ്. ഏത് കഠിനഹൃത്തെയും തരളിതമാക്കുന്ന, പവിത്രമായ ഒരു അനുഭവം. മനസ്സില്‍ പൊള്ളലുണ്ടാക്കുന്ന മഞ്ഞുതുള്ളി. പ്രണയിക്കുമ്പോള്‍ ലോകത്തിലെ സര്‍വതിലും സൌന്ദര്യം കാണുവാന്‍ സാധിക്കുന്നു. എപ്പോഴും നിലനില്ക്കുന്ന ഒരു നറുംപുഞ്ചിരി പ്രണയിനികളുടെ ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നു.


ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് പ്രണയിക്കുന്നവരുടെ മനസിലാണ്. ജീവിതത്തിന് എന്തൊക്കെയോ അര്‍ത്ഥമുണ്ടാകുന്നത് പ്രണയം എന്ന വികാരം മനസ്സില്‍ ഉടലെടുക്കുമ്പോഴാണ്. ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ... അതാണ്‌ പ്രണയത്തിന്‍റെ മായാജാലം. പ്രണയം മാംസനിബദ്ധമല്ലാതാകുമ്പോള്‍ ആ മായാജാലവും നിലനില്ക്കുന്നു, എക്കാലവും. പ്രതീക്ഷിക്കാത്തത് കരുതിവെച്ചു നല്‍കുമ്പോള്‍, പ്രണയത്തിനു പ്രകാമുണ്ടാകുന്നു.


അനുരാഗത്തില്‍ വിഷം കലരുന്നത്, അത് മാംസനിബദ്ധമാകുമ്പോഴാണ്. മാംസ നിബദ്ധമായ അനുരാഗം ലഹരി പോലെയാണ്. മാംസത്തിന്റെ ലഹരി തീരുമ്പോള്‍ പ്രണയവും അസ്തമിക്കുന്നു. വലിച്ചുതീര്‍ന്ന സിഗരറ്റ് പോലെയാകും പിന്നെ പ്രണയം. ലഹരിയെല്ലാം ആസ്വദിച്ചതിനുശേഷം സിഗരറ്റ് കുറ്റി പിന്നീട് ആരെങ്കിലും സൂക്ഷിച്ചു വെക്കുമോ... അതുപോലെ, മാംസനിബദ്ധമായ അനുരാഗവും. മാംസത്തിന്റെ ആകര്‍ഷണം തീരുമ്പോള്‍ പിന്നെ പ്രണയവും...



(വിവാഹത്തില്‍ കലാശിച്ച പ്രണയങ്ങള്‍ ഒഴിവാക്കുന്നു. വിവാഹം എന്നും പവിത്രമാണല്ലോ... പ്രണയത്തേക്കാള്‍ പവിത്രം.)









2009, മാർച്ച് 18, ബുധനാഴ്‌ച

മറവി

"മറക്കൂ" എന്ന് പറയുവാന്‍ എന്തെളുപ്പമാണ്‌ എല്ലാവര്‍ക്കും. എന്‍റെ കൂട്ടുകാരികള്‍ പറയുന്നു, "എല്ലാം മറക്കൂ" എന്ന്. കാര്യമെന്തെന്ന് അവര്‍ക്കറിയില്ലെങ്കിലും.


പക്ഷെ, എങ്ങിനെയാണ് ഞാന്‍ മറക്കുക എല്ലാം. ഒരുമിച്ചു നടന്ന വഴികള്‍, ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങള്‍, ഒരുമിച്ചു കഴിച്ച ഭക്ഷണം, ഒരുമിച്ചു കണ്ട സിനിമകള്‍, ഒരുമിച്ചുപോയ വിനോദയാത്രകള്‍, ഒരുമിച്ച് കണ്ട ഉല്‍സവങ്ങള്‍, എനിക്കായി കരുതിവെക്കുന്ന ജീരകമണികള്‍, ഒരുമിച്ചു കഴിച്ച 'സ്വീറ്റ് ബര്‍ഗര്‍', വാഴപ്പൂവിന്റെ മണമുള്ള ചുംബനങ്ങള്‍, ഒരു ക്രിസ്ത്മസ്നാള്‍ ആദ്യമായി ഞങ്ങള്‍ ഒരുമിച്ചുകണ്ട 'പുല്‍ക്കൂട്‌', പൂച്ചക്കാലില്‍ വന്ന് പകര്‍ന്നു തന്നിരുന്ന സ്നേഹം, ഒടുവില്‍, ഒടുവില്‍ "നീ എന്‍റെ ആരുമല്ല ഇപ്പോള്‍" എന്ന് പറഞ്ഞപ്പോഴത്തെ ആ വിങ്ങുന്ന മുഖം... എല്ലാം എല്ലാം ഞാന്‍ എങ്ങിനെ മറക്കും...?


ഉദ്യാനനഗരിയിലെ ഏത് വഴികളിലൂടെ പോകുമ്പോഴും ഓര്‍മ്മകള്‍ എന്നെ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. എല്ലാ വഴികളിലൂടെയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു... ഞങ്ങള്‍ ഒരുമിച്ചു പോയ ആ വഴികളിലൂടെ ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക്... തികച്ചും ഒറ്റയ്ക്ക്...


ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു, "ഇത്രയും സ്നേഹിക്കുന്നവര്‍ക്ക് എങ്ങിനെ പിരിയുവാന്‍ സാധിക്കുന്നു അപ്പൂ..." എന്ന്. "അതൊക്കെ സാധിക്കും അമ്മു..." എന്നവന്‍ മറുപടി നല്കി. ഒടുവില്‍... അതെങ്ങിനെ സാധിക്കുന്നു എന്ന് എനിക്ക് കാണിച്ചുതരുവാന്‍ എന്‍റെ തന്നെ ജീവിതം തിരഞ്ഞെടുത്തു ദൈവം!!! കാലം കണ്ണ് തുറപ്പിച്ചു കാണിച്ചു തരുന്നു അതെങ്ങിനെയായിരിക്കും എന്ന്!!! ദുസ്സഹമാണത്. ശരിക്കും ദുസ്സഹം...


മറവിയുടെ ചതുപ്പുനിലത്തില്‍ മുങ്ങുവാന്‍ സാധിക്കുന്നില്ല. മറവി ഒരു അനുഗ്രഹമാണെന്ന് എപ്പോഴൊക്കെയോ കേട്ടിട്ടുണ്ട്. പക്ഷെ, മറക്കുവാന്‍ സാധിക്കാതിരുന്നാല്‍ എന്ത് ചെയ്യും... ദിനംപ്രതി ഓര്‍മ്മകള്‍ വ്യക്തത കൈവരിക്കുമ്പോള്‍... നിസ്സഹായയായിപ്പോകുന്നു...


കണ്ണാടിയില്‍ കാണുന്ന അപരിചിതരൂപം എന്നെ വല്ലാതെ നടുക്കുന്നു. നനഞ്ഞ കണ്ണുകളും വാടിയ മുഖവുമുള്ള ഒരു അപരിചിത. ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ നിറയുന്ന കണ്ണുകള്‍ മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കാന്‍ ഒരുപാട് അഭിനയിക്കേണ്ടി വരുന്നു എനിക്ക്. ഒരുപാട്...

2009, മാർച്ച് 17, ചൊവ്വാഴ്ച

ഓര്‍മ്മകള്‍

ഇന്നലെ... ഒരുപാടു സങ്കടമായിരുന്നു. ഓര്‍മകളുടെ കുത്തൊഴുക്കില്‍ എനിക്കെന്നെത്തന്നെ നഷ്ട്ടമായി ഇങ്ങനെ.... എന്നും വൈകുന്നേരങ്ങള്‍ എനിക്ക് സങ്കടകരങ്ങലാണ്. സന്തോഷകരമായ ഒരുപാടു വൈകുന്നേരങ്ങളുടെ ഓര്‍മ്മകള്‍ ഇപ്പോള്‍ എന്‍റെ വൈകുന്നേരങ്ങളെ കണ്ണീരിലാഴ്ത്തുന്നു. ചിലവഴിച്ച നല്ല നിമിഷങ്ങള്‍, പങ്കിട്ട നല്ല വാക്കുകള്‍, വാഴപ്പൂവിന്റെ മണമുള്ള അവന്‍റെ ശ്വാസത്തിന്റെ ഓര്‍മ്മകള്‍, എന്നെ വിളിക്കാന്‍ അവന്‍ ഉപയോഗിച്ചിരുന്ന അടയാളബ്ദം ... എല്ലാം, എല്ലാം എന്‍റെ മനസിലെ മുറിവിന്‍റെ ആഴം കൂട്ടുന്നു.

ഇന്നലെ എന്തോ ആ ഓര്‍മ്മകള്‍ വല്ലാതെയായിരുന്നു. ഇന്നും അതങ്ങിനെത്തന്നെ... നിയന്ത്രിക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞു, ഉറക്കെയുറക്കെ. എന്തിന്? നിന്നെ വേണ്ടാത്തവനെക്കുറിച്ചോര്‍ത്തു നീയെന്തിനു കരയുന്നു എന്ന് ഒരുപാടുതവണ സ്വയം ചോദിച്ചു. പക്ഷെ... എനിക്ക് മറക്കാനാകുന്നില്ലല്ലോ... വിളിച്ചാലോ എന്ന് കരുതി. പലവട്ടം തുനിഞ്ഞു. അപ്പോഴെല്ലാം "ഇപ്പോള്‍ നീ എന്‍റെ ആരുമല്ല" എന്ന് പറയുന്ന ആ മുഖം മിഴിവോടെ തെളിഞ്ഞുവന്നുകൊണ്ടെയിരുന്നു. പിന്നെ കരയാനല്ലാതെ എന്ത് ചെയ്യാന്‍.

എവിടെയായിരുന്നാലും, ആരുടെ കൂടെയായിരുന്നാലും അവന് നല്ലതുമാത്രം വരട്ടെ. എന്നും...







2009, മാർച്ച് 16, തിങ്കളാഴ്‌ച

കിറ്റി

കിറ്റി.

ഒരു പൂച്ചക്കുട്ടിയുടെ പേരു പോലെയുണ്ട് അല്ലെ?
പക്ഷെ, അതൊരു പൂച്ചക്കുട്ടിയുടെ പേരല്ല. ഒരു പെണ്‍കുട്ടിയുടെ ചെല്ലപ്പേരാത്. എന്‍റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാനറിയാതെ കടന്നു വന്ന ഒരു പെണ്‍കുട്ടിയുടെ പേര്. എന്നെ ഒന്നുമല്ലാതാക്കിയ, എന്നെ ആരുമല്ലാതാക്കിയ ഒരു പെണ്‍കുട്ടി. അവളാണ് കിറ്റി.

എന്തിനായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്?

എനിക്ക് നഷ്ട്ടപ്പെടുത്താന്‍ വേണ്ടി മാത്രം. നഷ്ട്ടപ്പെട്ടത്‌ ഞാന്‍ കണ്ട സ്വപ്നമായിരുന്നു. എന്‍റെ ജീവിതം. അവള്‍ക്കറിയില്ല അവള്‍ എന്താണ് എന്നോട് ചെയ്തത് എന്ന്. കാരണം, അവള്‍ക്കറിയില്ലല്ലോ അവള്‍ മറ്റൊരാളുടെ ജീവിതസ്വപ്നങ്ങളിലേക്കാണ് കടന്നു വന്നത് എന്ന്.

എനിക്ക് പരിഭവമില്ല കിറ്റിയോട് . പരാതിയുമില്ല.

പക്ഷെ, ഉള്ളില്‍ വേദനയുണ്ട്. ഹൃദയം നുറുങ്ങുന്ന വേദന.

2009, മാർച്ച് 15, ഞായറാഴ്‌ച

അവന്‍

അവന്‍...

അവന്‍ എനിക്കാരായിരുന്നു? അവന്‍ എന്‍റെ എല്ലാമായിരുന്നു. അവനെന്‍റെ എല്ലാമാണ്. അവനെന്‍റെ എല്ലാമായിരിക്കുകയും ചെയ്യും.

എന്‍റെ ച്ഛന്‍, ആങ്ങള, കാമുകന്‍, ഭര്‍ത്താവ്, ഗുരു.., ഒരു സ്ത്രീയുടെ ജീവിതത്തില്‍ വേണ്ട എല്ലാ പുരുഷരൂപങ്ങളും.., അതിനെല്ലാമുപരി എന്‍റെ പ്രിയ സുഹൃത്ത്. അതാണ്‌ അവനെന്‍റെ. ഓള്‍ ഇന്‍ വണ്‍. അവനില്ലാതെ, അവന്‍റെ ര്‍മകളില്ലാതെ, എന്‍റെ ജീവിതം എന്താണ്? ഒന്നുമല്ല. എന്നെ മനസുകൊണ്ടും രീരംകൊണ്ടും അറിഞ്ഞവന്‍. എന്‍റെ ജീവിതത്തിലെ എന്‍റെ പുരുഷന്‍. അതാവന്‍. ഞാന്‍ കണ്ട, ഞാന്‍ അറിഞ്ഞ ഒരേയൊരു പുരുഷന്‍. അതങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും. എന്‍റെ മരണം വരെ. അവന്‍റെ സന്തോഷങ്ങള്‍ക്ക്‌, അവന്‍റെ പടയോട്ടങ്ങള്‍ക്ക് ഒരു വിലങ്ങുതടിയാകാതെ, അവനെ എന്‍റെ മനസ്സിലേറ്റി ഞാന്‍ ജീവിക്കുന്നു.

അവന് ഞാന്‍ ആരായിരുന്നു? എല്ലാമായിരുന്നു, ഒരിക്കല്‍. പക്ഷെ, ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ അവനെന്നോട് പറഞ്ഞു ഞാന്‍ അവന്‍റെ ആരുമല്ല എന്ന്. അത് പറയുവാന്‍ അവന്‍ അനുഭവിച്ച വ്യഥ.... നിറഞ്ഞുവന്ന കണ്ണുകള്‍ എന്നില്‍ നിന്നും മറക്കാന്‍ അവന്‍ നടത്തിയ വൃഥാ ശ്രമം... പറഞ്ഞു വന്ന വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ, അവന്‍ എന്റടുത്തു നിന്നും എഴുന്നേറ്റു പോയി. വെള്ളം കുടിക്കാനെന്ന വ്യാജേന. തിരിച്ചു വന്ന് അവന്‍ എന്നോട് പറഞ്ഞു, "നീ എന്‍റെ ആരുമല്ല ഇപ്പോള്‍" എന്ന്. നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും നിറഞ്ഞുവന്ന കണ്ണുനീരിന്റെ കലക്കം ഞാന്‍ അവന്‍റെ കണ്ണുളില്‍ കണ്ടു. അത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട വിങ്ങല്‍... അത് ഞാന്‍ എങ്ങിനെ മറക്കും? അവനെത്ര വിങ്ങലോടെയാണ് എന്നോടത് പറഞ്ഞത്... എന്നിലെ പ്രതീക്ഷയുടെ അവസാന നുറുങ്ങുവെട്ടവും തല്ലിക്കെടുത്തുന്നതിലെ വേ ഞാന്‍ അവന്‍റെ കണ്ണുകളില്‍ കണ്ടു.

"എന്‍റെ എല്ലാമാണ് നീ" എന്ന് പറഞ്ഞ അതേ നാവുകൊണ്ടുതന്നെ "നീ എന്‍റെ ആരുമല്ല" എന്ന് പറഞ്ഞുകേട്ടപ്പോള്‍... തികട്ടിവന്ന തേങ്ങല്‍ ഞാന്‍ എങ്ങിനെ അടക്കി? അറിയില്ല. ഓര്‍മ്മക്കുറിപ്പുകള്‍‍ എഴുതുന്ന ഞാന്‍ അവന്‍ എന്നോട് ഞാന്‍ അവന്‍റെ ആരുമല്ല എന്ന് പറഞ്ഞ ദിനം കുറിച്ചു വെച്ചില്ല. കാരണം, ആ ദിനം ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല. എനിക്കിന്നും അറിയില്ല, എന്ന് മുതലാണ്‌ ഞാന്‍ അവന്‍റെ ആരുമല്ലാതായിത്തുടങ്ങിയത് എന്ന്. പക്ഷെ, അവന്‍ എന്നോടത് എന്‍റെ കണ്ണില്‍ നോക്കി വ്യക്തമാക്കിയ ദിവസം... ഞാന്‍ മനസിലാക്കുന്നു, ഇപ്പോള്‍ ഞാന്‍ അവന്‍റെ ആരുമല്ല എന്ന്. എന്‍റെ മനസിനെ ഞാന്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേനയുണ്ട്. സ്വീകരിക്കുവാന്‍ എന്‍റെ മനസ് കൂട്ടാക്കുന്നില്ല. പക്ഷെ സ്വീകരിച്ചേ തീരൂ... കാരണം, ഞാന്‍ ഇപ്പോള്‍ അവന്‍റെ ആരുമല്ലല്ലോ.

എന്നാലും, അവനെന്‍റെ എല്ലാമായിരിക്കും. എന്നും... അല്ലെന്നു പറയാന്‍, അങ്ങിനെ ചിന്തിയ്ക്കാന്‍ പോലും എനിക്കാവില്ലല്ലോ...




2009, മാർച്ച് 14, ശനിയാഴ്‌ച

കാവേരി

കാവേരി...

കാവേരി എന്ന പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ അവളെ ഏറെ സ്നേഹിക്കുന്നു. ഞാന്‍ ഏറെ സ്നേഹിക്കുന്ന ഒരു ആത്മാവാത്. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഇടയ്ക്ക് ഭൂമിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു കുടകുസുന്ദരിയുടെ ആത്മാവ്. എന്‍റെ ഏകാന്തതകളില്‍ ഞാന്‍ ഒരുപാടു സംസാരിക്കുന്നത് ഇപ്പോള്‍ ആ ആത്മാവിനോടാണ്. തെളിഞ്ഞ രാത്രികളില്‍ എന്നെ നോക്കി കണ്ണ് ചിമ്മുന്ന ഒരു നക്ഷത്രമാവള്‍. എന്‍റെ കാവൂട്ടി.

ന്‍റെതെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പുരുഷനോടായിരുന്നു മുന്‍പൊക്കെ എന്‍റെ ഏകാങ്ക സംഭാഷണങ്ങള്‍. വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടിയപ്പോള്‍, ഞാന്‍ ഒറ്റയ്ക്കാണെന്നു തിരിച്ചറിഞ്ഞപ്പോള്‍, ഒരു ഇളം തെന്നല്‍ പോലെ, എനിക്ക് കൂട്ടായി വന്നത്, ഞാന്‍ കാണാത്ത, ചുരുങ്ങിയ വാക്കുകളില്‍ മാത്രം അറിഞ്ഞിട്ടുള്ള, കാവേരി എന്ന പെണ്‍കുട്ടിയുടെ ആത്മാവാണ്.

അവള്‍ ഭാഗ്യവതിയാണ് ഒരുവിധത്തില്‍ ആലോചിച്ചാല്‍. ഭൂമിയില്‍ തന്‍റെ സാന്നിധ്യം ഉപേക്ഷിച്ചിട്ടും, അവളെക്കുറിച്ചോര്‍ക്കാന്‍, വേനിക്കാന്‍ ഇന്നും അവള്‍ക്ക് അവളുടെ പുരുഷനുണ്ട്. വേനകളില്‍ നിന്നും രക്ഷനേടാന്‍ അയാള്‍ തിരഞ്ഞെടുത്ത വഴികള്‍... അതില്‍ അവളും നൊമ്പരപ്പെടുന്നുണ്ടാകാം. അവളുടെ ആത്മാവ് തേങ്ങുന്നുണ്ടാകാം. എങ്കിലും അവള്‍ ഭാഗ്യവതിയാണ്. സ്നേഹത്തോടെയല്ലാതെ, വേയോടെയല്ലാതെ അവളുടെ പുരുഷന്‍ അവളെ ഓര്‍ക്കുന്നില്ല.

മനുഷ്യന്‍ ചിരന്ജീവികളാകുന്നത് ഇത്തരം ഓര്‍മകളിലൂടെയാണ്. ഞാന്‍ എന്നെക്കുറിച്ചു ചിന്തിക്കാറുണ്ട്. കാവേരിയുടെ സ്ഥാനത്ത് ഞാനാണെങ്കിലോ? എന്റേതെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പുരുഷന്‍ എന്നെ ഓര്‍ക്കുമോ? ഇത്തിരി സ്നേഹത്തോടെ? ഇത്തിരി നൊമ്പരത്തോടെ? ഒരിക്കലും ഉണ്ടാകില്ല. കാരണം... കാരണം, അതങ്ങിനെയാണ്. സ്നേഹത്തോടെ ഓര്‍ക്കാന്‍, നൊമ്പരപ്പെടാന്‍ ഞാന്‍ അവന് ഒന്നുംതന്നെ നല്കിയിട്ടില്ലല്ലോ... ഒരിക്കലും... എന്‍റെ പരാജയം!!!

എനിക്ക് അനുഭവപ്പെടുന്നുണ്ട്, കാവേരി എന്ന ആത്മാവിന്‍റെ സാമീപ്യം. ആ സാന്ത്വനം. എന്‍റെ കണ്ണുനീരിന് സാന്ത്വനമായി ഒരു കുളിര്‍ തെന്നലിന്‍റെ തലോടല്‍ ഞാന്‍ അറിയാറുണ്ട്. അവള്‍ അറിയുന്നുണ്ട് ദേഹം വിട്ടുപോകാനാകാത്ത ഒരു ദേഹിയുടെ നൊമ്പരം.

എന്‍റെ മനസിലെ കാവേരിക്ക് മുമോ രൂപമോ ഇല്ല. എങ്കിലും ഞാന്‍ അറിയുന്നു അവളുടെ സാമീപ്യം. അവളുടെ സ്നേഹസാന്ത്വനം. എനിക്കെന്നും കൂട്ടായി ആ സ്നേത്തലോടല്‍ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ പരീക്ഷകളില്‍ വിജയപൂര്‍വം പരാജയപ്പെട്ട ഒരുവള്‍ക്ക്‌ എന്നും വേണ്ട സ്നേത്തലോടല്‍...







2009, മാർച്ച് 13, വെള്ളിയാഴ്‌ച

എന്‍റെ കുഞ്ഞുങ്ങള്‍. എന്‍റെ അമ്മുവും

ദൈവത്തിന്‍റെ ഹൃദയത്തിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. ദൈവം അതിനെ, രണ്ടു ഹൃദയങ്ങള്‍ ചേര്‍ത്ത് വെച്ച് അവര്‍ക്ക് കൊടുക്കുന്നു. എനിക്കും തന്നിരുന്നു, മൂ‌ന്ന് അവസരങ്ങള്‍. പക്ഷെ, എന്‍റെ വയറ്റില്‍ വളരാനുള്ള ഭാഗ്യം(?) അവര്‍ക്കോ അവരെ വളര്‍ത്താനുള്ള ഭാഗ്യം എനിക്കോ ദൈവം തന്നില്ല. മുളയിലേ കരിഞ്ഞു പോകാന്‍ വിധിക്കപ്പെട്ട ജീവനുകള്‍. എന്‍റെ കുഞ്ഞുങ്ങള്‍. അവര്‍ എന്‍റെ മാത്രം കുഞ്ഞുങ്ങളായിരുന്നു. എനിക്ക് മാത്രം വേണ്ടിയുള്ളവര്‍. ഹൃദയങ്ങളുടെ ചേര്‍ച്ചയില്ലായ്മയായിരിക്കാം അവരെ വളരാന്‍ അനുവദിക്കണ്ട എന്ന് ദൈവം കരുതിയത്‌. ദിയ. എനിക്കുണ്ടാകുന്ന എന്‍റെ ആദ്യത്തെ മോള്‍ക്ക്‌ ഞാന്‍ കണ്ടു വെച്ച പേരാണ്. വ്യര്‍ത്ഥമായിപ്പോയ എന്‍റെ കാത്തിരിപ്പ്‌.

ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്. ദൈവം ചേര്‍ത്തുവെച്ച ഹൃദയങ്ങള്‍ക്ക്‌ നല്‍കിയിട്ടും അവര്‍ക്ക് വേണ്ടാതെ ഉപേക്ഷിക്കുന്ന ഒരു കുഞ്ഞിനു വേണ്ടി. അവളെ എനിക്ക് വേണം. എന്‍റെതായി വളര്‍ത്താന്‍. എന്‍റെ മാത്രമായി വളര്‍ത്താന്‍. അവള്‍ക്ക് ഞാന്‍ കാവേരി എന്ന് പേരിടും. അമ്മു എന്ന് വിളിക്കും. അവള്‍ എന്‍റെ മാത്രം മകളായിരിക്കും. എന്‍റെ മാത്രം അമ്മു. എന്നാണു അവള്‍ വരുക? അവള്‍ വരും... വരാതിരിക്കില്ല...

2009, മാർച്ച് 12, വ്യാഴാഴ്‌ച

അമ്മ... പിന്നെ മരണവും

അമ്മയെ ഞാന്‍ ഏറെ സ്നേഹിക്കുന്നു. അതുപോലെ തന്നെ മരണത്തെയും.

അമ്മ... എന്നെ ഒരുപാടു സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരാള്‍. പക്ഷെ, ഞാന്‍... ഞാന്‍ അവരോട് ചെയ്യുന്നതെന്താണ്‌? അവരുടെ വിശ്വാസത്തെ, സ്നേഹത്തെ, എല്ലാം ഞാന്‍ വഞ്ചിച്ചു. വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. എത്ര നന്നായിട്ടാണ് ഞാനാ പാവത്തെ വഞ്ചിക്കുന്നത്!! മൂന്നു വര്‍ഷവും ഏതാനും മാസങ്ങളുമായി ഞാനവരെ വഞ്ചിക്കുന്നു. പാവം. അവരതൊന്നുമറിയാതെ... ഇപ്പോഴും എന്നെ വിശ്വസിച്ച്....

ആ പാപം ഞാന്‍ എവിടെക്കൊണ്ട്‌ കഴുകും? അറിയില്ല. ഏഴ് ജന്മം നരകത്തില്‍ കിടന്നാലും ആ പാപഭാരം എന്നില്‍ നിന്നും പോകില്ല.

അവരെ ഏറെ സ്നേഹിക്കുമ്പോള്‍ തന്നെ, അവരുടെ മരണത്തിനായും ഞാന്‍ ആഗ്രഹിക്കുന്നു. വിരോധാഭാസം തന്നെ. അല്ലെ? അറിയാം, അവര്‍ മരിച്ചാല്‍ പിന്നെ ഞാന്‍ തീര്‍ത്തും തനിച്ചാകും എന്ന്. പക്ഷെ... ഞാനതാഗ്രഹിക്കുന്നു. എന്‍റെ സ്വാര്‍ഥത. എന്നെ, എന്‍റെയീ പാപഭാരങ്ങളുമായി ഈ ഭൂമിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഏക കണ്ണി. എന്‍റെ അമ്മ. എന്നിലെ മാറ്റങ്ങള്‍ അവരറിയാതെ മരിക്കട്ടെ. അവര്‍ ഈ ഭൂമിയോട് വിട പറഞ്ഞാല്‍ പിന്നെ എനിക്കെന്ത്... എനിക്കാര്... ഒന്നുമില്ല. ആരുമില്ല. എത്രയും പെട്ടന്ന് അവരുടെ അടുത്തേക്ക് ഞാനും...


ഇനിയും ഒരു ജന്മമുന്ടെന്കില്‍ ആ അമ്മയുടെ നല്ല മകളായി പിറക്കണേ എന്നാണു ആശ. ആ അമ്മയുടെ ഇഷ്ട്ടതിനോത്ത് ജീവിക്കുന്ന, അവരെ വന്ജിക്കാത്ത മകളായി... അത് മതി എനിക്ക്. അങ്ങിനെയാണെങ്കില്‍ മാത്രം ഇനിയും ഒരു ജന്മത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു. അതല്ലെന്കില്‍ ഇനി എനിക്കൊരു ജന്മം വേണ്ട.

മരണം. എത്ര സുന്ദരമാണാ പദം. ജീവിക്കുന്നതിലും മരിക്കുന്നതിലും ഞാന്‍ പരാജയപ്പെട്ടു. വിജയകരമായ പരാജയം. ജീവിക്കാനറിയാത്ത ഞാന്‍ ശ്രമിച്ചതാണ്, മരിക്കാന്‍. രണ്ടുവട്ടം. പക്ഷെ, ദൈവം അവിടെയും എന്നെ കൈവിട്ടു. പരീക്ഷങള്‍ക്ക് അവന് ഇനിയും എന്നെ വേണമത്രേ!!! എങ്കിലും കാത്തിരിക്കുന്നു. ഇനിയുമൊരു അവസരത്തിനായി. പഴുതുകളൊന്നുമില്ലാതെ, മരണത്തിന്റെ മടിയിലേക്കൊരു യാത്ര. തിരിച്ചുവരാത്ത നിത്യമായ യാത്ര. നിത്യശാന്തി...






2009, മാർച്ച് 11, ബുധനാഴ്‌ച

ഞാന്‍

ഞാന്‍. ഞാന്‍ എന്നതിന് എന്ത് പ്രസക്തി? ഏകാന്തമായ വഴികളിലൂടെയും ആള്‍ക്കൂട്ടതിലൂടെയും തനിച്ചു നടക്കുന്നവള്‍. ആരുമില്ല കൂട്ടിനു. ആരെയും പ്രതീക്ഷിക്കുന്നുമില്ല. ആരോരുമില്ലാത്ത, ആഴമുള്ള സൌഹൃദങ്ങളില്ലാത്ത ഒരാള്‍..

എന്നെക്കുറിച്ചു ഞാന്‍ കൂടുതല്‍ എന്ത് പറയാന്‍? ഞാന്‍ ഒരു ഒറ്റക്കിളിയാണ്. ആഗ്രഹിക്കാതെ ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഭാരവുമായി അലയുന്ന ഒരു ഒറ്റക്കിളി. ആരുമില്ല കാത്തിരിക്കാന്‍. ആരുമില്ല കരുതലുമായി പുറകെ വരാന്‍. ആരുമില്ല ചേര്‍ത്ത് പിടിച്ചു തലോടുവാന്‍ . ശരിക്കും ഒരു ഒറ്റക്കിളി. പറക്കുകയാണ്. ജീവിതമാകുന്ന അനന്ത വിഹായസ്സിലൂടെ പറക്കുകയാണ്. എങ്ങോട്ടെന്നില്ലാതെ. ലക്ഷ്യമില്ല
അതുകൊണ്ട് മാര്‍ഗവുമില്ല. ശൂന്യത. ശൂന്യത മാത്രം.

ആരുമില്ല എന്ന് പറഞ്ഞാല്‍... ഒരു പക്ഷെ അത് ദൈവ നിന്ദയാകും. ഒരു അമ്മ ഉണ്ട്. നൂല് പൊട്ടിയ പട്ടം കണക്കെ പറക്കുന്ന മകളുടെ ജീവിതം കണ്ടു വേദനിക്കാന്‍ എനിക്കെന്തു ചെയ്യാനാകും? നിസ്സഹായയാണ് ഞാന്‍. ഒന്നുമില്ല എന്റെ കയ്യില്‍ അവര്‍ക്ക് നല്‍കാന്‍. അവരുടെ വേദനകളില്‍, അവരുടെ മനസിന്റെ മുറിവുകളില്‍, ആശ്വാസത്തിന്റെ തൈലം പുരട്ടാന്‍ ആകാതെ... ആരുടെയോ ഒരു കൈ തെറ്റ് പോലെ നിസ്സഹായയായി ഞാന്‍...


പിന്നെ, എനിക്കുണ്ട്., എന്നെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ആകാശത്തിലെങ്ങോ, അതോ മറ്റെവിടെയോ..? ഉള്ള ദൈവം. ചെയ്ത തെറ്റുകള്‍ക്കും ചെയ്യാത്ത തെറ്റുകള്‍ക്കും ശിക്ഷ നല്‍കാന്‍ മാത്രം നോക്കിയിരിക്കുന്ന ദൈവം!! ലഭിച്ചതെല്ലാം - നല്ലതായാലും ചീത്തയായാലും - എല്ലാം അവന്‍ തരുന്ന സമ്മാനം. എന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം അവന്റെ ഹിതം. അങ്ങനെ ചിന്തിക്കുന്നതാണ് എനിക്കിഷ്ട്ടം. മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ അപ്രാപ്തയാണല്ലോ...


യാത്ര

യാത്രയാണ്. ഒറ്റയ്ക്കുള്ള യാത്ര. ആരൊക്കെയോ കൂട്ടിനുണ്ടാകും എന്ന് വിശ്വസിച്ചു കുറച്ചു നാള്‍. വെറുതെ... എല്ലാം വെറുതെ.

ഞാന്‍ ഒറ്റയ്ക്കാണ്. ഓര്‍മകളുടെ ഭാരം പേറി ഈ യാത്ര തുടരണം. എത്ര നാള്‍... ? അറിയില്ല.
എന്റെ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ എന്നെ വല്ലാതെ അലട്ടുന്നു.

അറിയാത്ത വഴികളിലൂടെ മനസിന്റെ യാത്ര. എങ്ങോട്ട്? അതും അറിയില്ല. ഒറ്റയ്ക്കുള്ള ഈ യാത്ര തുടരണമോ വേണ്ടയോ? ആയക്കുഴപ്പത്തിലാണ് ഞാന്‍. ചിലപ്പോള്‍ തോന്നും ഈ യാത്ര അവസാനിപ്പിച്ചാലോ എന്നെന്നേക്കുമായി എന്ന്. ചിലപ്പോള്‍ തോന്നും കുറച്ചുകാലം കൂടെ തുടരാം എന്ന്. ലക്ഷ്യബോധമില്ലാത്ത ഈ യാത്ര എത്ര നാള്‍ തുടരാന്‍ സാധിക്കും? ഞാന്‍ അറിയാതെ ഈ യാത്രയ്ക്കൊരു വിരാമം വന്നെന്കില്‍ എന്ന് ആശിച്ചു പോകുന്നു.
തുടരട്ടെ ഈ യാത്ര. ഒറ്റയ്ക്ക് തന്നെ. അനാമിക ഒറ്റയ്ക്കാണ്. അവളുടെ ജീവിത വഴികളില്‍. എന്നും...