പേജുകള്‍‌

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

അമ്മു എന്ന ഞാൻ

അവൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത്, അതിൽ കുട്ടികളുണ്ടായി
അവർക്കും കുട്ടികളുണ്ടായി അങ്ങിനെ തലമുറകളെ കണ്ട് അവൻ മരിച്ചു
 പോകുന്ന സമയത്തും 'അമ്മു എന്ന ഞാൻ അവന്റെ മനസിൽ എന്നും
ഇതേ പോലെ സജീവമായി ഉണ്ടാകും' എന്ന് ഇക്കഴിഞ്ഞ ദിവസം
അവനെന്നോട് പറഞ്ഞു. അത് അനീതിയല്ലേ? മറ്റൊരു പെൺകുട്ടിയെ വിവാഹം
കഴിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടുമ്പോഴും പഴയ ഓർമ്മകളെ മനസിൽ
സജീവമാക്കി മരണം വരെ കൊണ്ടു നടക്കുന്നത് ആ വരുന്ന പെൺകുട്ടിയോട്
കാണിയ്ക്കുന്ന വഞ്ചനയല്ലേ? അത് ഞാൻ അവനോട് ചോദിച്ചപ്പോൾ അവൻ
പറയുന്നു, 'അതെന്റെ ഇഷ്ടമാണ് അമ്മുവെന്ന നിന്നെ മനസിൽ കൊണ്ടു നടക്കുക
എന്നത് എന്ന്. എന്തോ എനിയ്ക്കതിൽ അനീതിയാണ് കാണുവാൻ കഴിഞ്ഞത്.
എന്റെ പുരുഷനാണ് അങ്ങിനെ ഒരുവളെ മനസിൽ കൊണ്ടു നടക്കുന്നത് എങ്കിൽ
എനിയ്ക്കത് സഹിയ്ക്കുവാൻ സാധിക്കില്ല. മറ്റ് പെൺകുട്ടികളും എന്നേ പോലെ
തന്നെ സ്വാർത്ഥപരമായി ചിന്തിക്കില്ലേ? അവൻ ആരുടെ കൂടെയായിരുന്നാലും
സന്തോഷത്തോടെ ജീവിച്ചുകണ്ടാൽ മതിയെന്നേയുള്ളൂ...

ഇപ്പോൾ കൂടെ ഉള്ളകുട്ടിയെ കെട്ടിക്കൂടെ എന്ന് ഞാൻ ചോദിച്ചു. അവന്
അവളോട് പ്രണയമില്ല
പോലും.. സഹതാപമാണ് പോലും! സഹതാപം കൊണ്ട് ഒരാളെയും
ജീവിതത്തിലേയ്ക്ക് ക്ഷണിയ്ക്കുവാൻ പാടില്ല എന്ന് ഞാൻ പറഞ്ഞു.

ആരായിരുന്നാലും അവൻ സന്തോഷത്തോടെയും സമാധാനത്തോടെയും
ജീവിച്ചാൽ മതി. അതിനായി പ്രാർത്ഥിയ്ക്കുന്നു. എന്റെ ജീവിത്തത്തിൽ
 ഇനി ഒരു പുരുഷൻ ഉണ്ടാകുമോ എന്ന് നിശ്ചയമില്ല.  അവനെ പ്രണയിക്കുവാനും
 കാത്തിരിയ്ക്കുവാനും അവനുള്ളത് പോലെ എനിയ്ക്കാരുമില്ല. ആരും
വേണമെന്ന് എനിയ്ക്കില്ല. മനസുകൊണ്ട് ആരെയും സ്വീകരിയ്ക്കുവാൻ
എനിയ്ക്കിപ്പോഴും സാധിയ്ക്കുന്നില്ലാലോ കൃഷ്ണാ...

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

എന്റെ ഡയറികൾ.. എന്റെ ജീവിതം...

എന്റെ അവസാന ശ്രമമെന്ന നിലയിലാണ് അവനോട് ഞാൻ എന്റെ ഡയറികൾ 
 തിരിച്ചു തരുമോ എന്ന് ചോദിച്ചത്എന്തുകൊണ്ടോ അവൻ അതിനു സമ്മതിച്ചു

ഒരേയൊരു നിബന്ധനയിൽഅവ വാങ്ങുവാൻ ഞാൻ അവന്റെ വീട്ടിൽ ചെല്ലണം
  എന്ന്അത് അവന്റെ ദുർവാശിയാണ് എന്നറിയാംഎങ്കിലും ഞാനത് 
സമ്മതിച്ചുകാരണം ആവശ്യം എന്റേതാണല്ലോമാത്രമല്ലഞാനും  
അവനുമായുള്ള പ്രണയജീവിതത്തിന്റെ നേർക്കാഴ്ചയായ  ഡയറികൾ  
അവന്റെ അലമാരയിലെവിടെയോ ഒരിയ്ക്കലും തുറക്കാതെ പൂട്ടി വെച്ചിരിക്കുന്ന മേശയ്ക്കുള്ളിലോ   അല്ലെങ്കിൽ മറ്റാരും കണ്ടെത്തുവാൻ 
ഇടയില്ലാത്ത മറ്റെവിടെയെങ്കിലുമോ അവൻ ആരെയും കാണിയ്ക്കാതെആരെയും അറിയിക്കാതെ ഇക്കഴിഞ്ഞ  
വർഷങ്ങളൊക്കെ അവന്റെ വാക്കിൽ പറഞ്ഞാൽ 'ഭൂതം നിധി കാക്കുന്നതു  
പോലെകാത്തു വെച്ചല്ലോ... അതിന് ഞാൻ എന്നെന്നും അവനോട്  
കടപ്പെട്ടിരിയ്ക്കുന്നതിനാൽ അവന്റെയീ ദുർവാശി ഞാൻ അനുവദിച്ചു  
കൊടുക്കുന്നു

ഒരു ദിനം കുറിച്ച് ഞാൻ അവന്റെ വീട്ടിൽ പോകുവാൻ തീരുമാനിച്ചു 
അവ വീണ്ടും എന്നിലേയ്ക്ക് തിരിച്ചെത്തിയ്ക്കുവാൻകാരണം എനിയ്ക്കാ  
ഓർമ്മകൾ അത്ര അമൂല്യമാണല്ലോ.. അതെന്റെ ജീവിതം തന്നെയായിരുന്നല്ലോ... 
എനിയ്ക്കെങ്ങിനെ  കാലം മറക്കുവാൻ കഴിയും...? ഇന്നും മറ്റൊരു  
ജീവിതത്തെ കുറിച്ച് മനസറിഞ്ഞ് ചിന്തിയ്ക്കുവാൻ സാധിയ്ക്കാത്തതും  
 കാലങ്ങൾ എന്റെ മനസിൽ അണയാതെ അതേ പോലെ  
കത്തുന്നതുകൊണ്ടല്ലെഅവൻ അതെല്ലാം മറക്കുവാൻ സന്നദ്ധനായെങ്കിലും...