പേജുകള്‍‌

2012, നവംബർ 30, വെള്ളിയാഴ്‌ച

വായനക്കാർക്കൊരു നന്ദി പ്രകാശനം...

അജ്ഞാതരായ വായനക്കാരേ...
എന്റെ ബ്ലോഗിലെ സന്ദർശകരെ ഇക്കഴിഞ്ഞ വെറും മൂന്ന് മാസങ്ങൾ കൊണ്ട്
ആയിരത്തിലെത്തിച്ചു തന്നതിന് നിങ്ങൾക്കേവർക്കും നന്ദി. ബ്ലോഗ് തുടങ്ങി
മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും സന്ദർശകരുടെ എണ്ണം അഞ്ഞൂറിൽ കുറവായിരുന്നു
ഇക്കഴിഞ്ഞ മൂന്നു മാസം വരെ. ഇന്ന് അത് ആയിരത്തിലെത്തിയിരിക്കുന്നു.
മൂന്നു വർഷം കൊണ്ട് ഉണ്ടായ സന്ദർശകരേക്കാൾ കൂടുതൽ സന്ദർശകർ
മൂന്നു മാസം കൊണ്ടുണ്ടായിരിക്കുന്നു! അതൊരു നല്ല കാര്യം തന്നെ.
ഏവർക്കും നന്ദി. 
നിങ്ങൾക്ക് വിമർശിയ്ക്കാം, അഭിപ്രായമിടാം.
അത്തരമൊരു പ്രോൽസാഹനം കൂടി ഞാൻ നിങ്ങൾ വായനക്കാരിൽ നിന്നും
 പ്രതീക്ഷിയ്ക്കുന്നു.
ഇനിയും തുടർസന്ദർശനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് അനാമിക.

വാൽക്കഷ്ണം: കടുത്ത വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു, 
നല്ലതെങ്കിൽ 'നല്ലത്' എന്ന അഭിനന്ദനവും...

2012, നവംബർ 26, തിങ്കളാഴ്‌ച

ചിലർ എന്തുകൊണ്ടിങ്ങനെ...? അഥവാ നുണകളുടെ ചീട്ടുകൊട്ടാരം!

(ഇത് ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. ഇതിലെ കഥാപാത്രങ്ങൾ ഒട്ടും സാങ്കൽപികമല്ല. നാമങ്ങൾ മാത്രമാണ് സാങ്കൽപികം. ഇതിലെ അവസാന അഭിപ്രായം വായനക്കാർക്ക് വിട്ടു തരുന്നു...)



"എടാ സഞ്ജൂ.., ഇത് ഞാനാണ്. സുഖമാണോടാ..."
"എന്താടീ പതിവില്ലാതെ ഒരു സുഖാന്വേഷണമൊക്കെ?"
"പ്രത്യേകിച്ചൊന്നുമില്ലടാ... എനിയ്ക്കൊരു കാര്യമറിയാനായിരുന്നു"
"അതെനിയ്ക്ക് മനസിലായി. എന്തെങ്കിലും കാര്യമുണ്ടെങ്കിലല്ലേ നീയെന്നെ വിളിയ്ക്കൂ..."
"പോടാ നീ.. അല്ലാതെ നിന്നെ ഞാൻ വിളിയ്ക്കാറില്ല?"
"ഞാൻ ചുമ്മാ പറഞ്ഞതാടീ പോത്തേ... നീ കാര്യം എന്താന്നു പറ."
"എടാ.. മാതൃരമയിൽ ജോലി ചെയ്തിരുന്ന ഒരു സ്മര്യ കറിയാച്ചനെ നീ അറിയുമോ?"
"ഓ... നമ്മടെ ധീരജിന്റെ സെറ്റപ്പ്.."
"എഹ്!! ധീരജോ? അതാരാടാ? ഇവൾ ധീരജിന്റെ സെറ്റപ്പാണെന്നോ? എടാ പെമ്പിള്ളേരെ കുറിച്ച് ചുമ്മാ അപരാധം  പറയല്ലേ കേട്ടോ..."
"അതേടീ..  കേരളത്തിലെ അറിയപ്പെടുന്ന ദമ്പതികളുടെ മകനായതു കൊണ്ട് ഞാൻ അവന്റെ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. സ്പോർട്ട്സുമായി ബന്ധപ്പെട്ടവരാണ് അവന്റെ അച്ഛനുമമ്മയും. അതു കൊണ്ട് അവനെ കുറിച്ച് കൂടുതൽ വിട്ടു പറയാൻ എന്നെ കൊണ്ട് സാധിയ്ക്കില്ല.   ധീരജ് പറഞ്ഞ് ഈ കക്ഷിയെ എനിയ്ക്കറിയാം. അതല്ലേ ഞാൻ പേര് കേട്ടപ്പഴേ പറഞ്ഞത്. ആട്ടെ? എന്താ കേസ്കെട്ട്?"
"ഓ.. ഒന്നുമില്ല. എന്റെ ഒരു സുഹൃത്തിനു ഈ കൊച്ചിന്റെ പ്രൊപ്പോസൽ. ഞാൻ മാതൃരമ ഇവിടെ എഡിഷൻ തുടങ്ങിയപ്പോൾ മുതൽ കുറേ കാലം അവിടെ ഫ്രീലാൻസർ ആയി പ്രവർത്തിച്ചിട്ടുള്ളതല്ലേ... സോ.. എന്നോടൊന്നു അന്വേഷിയ്ക്കാൻ പറഞ്ഞു, അവിടെ ജോലിയുള്ള പഴേ ഏതെങ്കിലും ആളുകളോട്. ഇപ്പോൾ ആ കുട്ടി അവിടെ ജോലി ചെയ്യുന്നില്ല പോലും. എങ്കിലും ഒന്ന് അറിഞ്ഞു വെയ്ക്കാൻ പറഞ്ഞു."

 "എന്തായാലും ഞാനീ പെങ്കൊച്ചിനെ കുറിച്ചുള്ള വിവരങ്ങൾ നിനക്ക് എത്തിച്ചു തരാം. നീ നാളെ എന്നെ വിളിയ്ക്കൂ.. ഇന്ന് ധീരജ് വിളിയ്ക്കുമ്പോൾ കാര്യങ്ങൾ ഞാൻ തോണ്ടിയെടുത്തോളാം. പിന്നെ അപരാധമൊന്നും ഒരു പെങ്കൊച്ചിനെ കുറിച്ചും ധീരജ് പറയാറില്ല. അവൻ വളച്ച പെൺകുട്ടികളെ മാത്രമേ അവൻ പറയാറുള്ളൂ. എന്ന് വച്ച് വളയാത്ത പെമ്പിള്ളേരെ കുറിച്ച് അവൻ 'വളയുന്ന ടൈപ്പ് അല്ല' എന്നു തന്നെ പറയും. അവരോടവൻ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യും.   അതാണവൻ. അവന് നല്ല പെൺസുഹൃത്തുക്കളുള്ള കക്ഷിയാ... അവരെ കുറിച്ചൊന്നും അവൻ ഇതു വരെ അപവാദം പറഞ്ഞതായി കേട്ടിട്ടില്ല. അതുകൊണ്ട്, അപരാധം പറയുന്നു എന്ന് നീ പറയല്ലേ കൊച്ചേ..."

"എടാ.. ഞാൻ സ്മര്യാമ്മയുടെ ഒരു ഫോട്ടോ മെയിൽ ചെയ്തു തരാം. ആളിതു തന്നെയോ എന്ന് ഒന്നു കൺഫേം ചെയ്തിട്ടു മതി ബാക്കി വിവരശേഖരണം കേട്ടോ.."

"ഓക്കേടീ.. നീ ഇന്നു തന്നെ ഫോട്ടോ അയയ്ക്ക്. ഞാൻ ധീരജിനെ നേരിൽ കാണാൻ പറ്റുമോ എന്നൊന്നു നോക്കട്ടെ. അങ്ങിനാണേൽ നേരിട്ട് കാര്യങ്ങൾ അറിയാമല്ലോ"
"ശരീടാ.."

അവൾ ഫോൺ സംഭാഷണം നിർത്തി സ്മര്യയുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ തുറന്ന് ആ കുട്ടിയുടെ ഒരു ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഉടൻ തന്നെ സഞ്ജുവിന് അയച്ചു കൊടുത്തു.


                                                                           ----------

"ടാ അളിയാ.. എത്ര നാളായെടാ കണ്ടിട്ട്?!! നീയൊന്നു കൊഴുത്തല്ലോടാ..."

"പെണ്ണുമ്പിള്ളയുണ്ടാക്കി തരുന്നത് വായറിയാതെ തട്ടി വിടുകയല്ലേടാ.. അതാ.. അവളാണേൾ മുടിഞ്ഞ കൈപ്പുണ്യമുള്ളവളും. ഇങ്ങിനെ രുചിയോടെ വെച്ചുവിളമ്പി തരുമ്പോൾ പിന്നെ കഴിയ്ക്കാതെ എന്തു ചെയ്യാനാ..."

"നിന്റെ പെണ്ണുമ്പിള്ള റോഷ്നി എവിടെ പോയെടാ..? ഞാൻ വരുന്ന കാര്യം നീയവളോട് പറഞ്ഞില്ലായിരുന്നോ?"
"അവളെ ഏതാണ്ട് ഷോപ്പിംഗിനെന്നും പറഞ്ഞ് അവൾടെ കൂട്ടുകാരികൾ വിളിച്ചോണ്ടു പോയി. ഇപ്പം വന്നേക്കാം, നിന്നോട് പോകല്ലേ എന്ന് പറയണം എന്നും പറഞ്ഞാ പോയിരിക്കുന്നെ. ഒരു ഒന്നൊന്നര മണിക്കൂറിനുള്ളിൽ തിരിച്ചു വരുമായിരിക്കും!!"
"എങ്കിൽ സൗകര്യമായി. ഞാനൊരു പ്രധാന കാര്യം ചോദിയ്ക്കാനാ ഇപ്പോ അർജന്റ് ആയി വന്നത്. നീ സ്മര്യ കറിയാച്ചനെ ഓർക്കുന്നോടാ? മാതൃരമയിൽ ജോലി ചെയ്തിരുന്ന..."
"എന്തിനാടാ നീയവളെ കുറിച്ച് ഇപ്പോൾ എന്നോട് ചോദിയ്ക്കുന്നേ? ബ്ലാക്ക്മെയിൽ ചെയ്യാനാണോടാ..? ചതിയ്ക്കല്ലേടാ.. റോഷ്നിയെങ്ങാനുമറിഞ്ഞാൽ എന്റെ ജീവിതം..."
"ഹ!! അതിനൊന്നുമല്ലടാ..  അവളെ കുറിച്ച് എനിയ്ക്ക് കുറച്ചു വിവരമറിയണം. അതിനാ ഞാൻ വന്നത്. അല്ലാതെ നിന്നെ ബ്ലാക്ക്മെയിൽ ചെയ്യാനൊന്നുമല്ല. ആദ്യം ഈ ഫോട്ടോയിൽ കാണുന്ന ആളാണോ കക്ഷി എന്ന് നോക്കിക്കേ... എന്നിട്ട് നീ ഡീറ്റെയിൽ ആയി പറ. നീ പണ്ടെങ്ങാണ്ട് ഈ പേര് പറഞ്ഞ ഒരു ഓർമ്മയെനിയ്ക്കുണ്ടായിരുന്നു. അതാ ഞാൻ നിന്നോട് തന്നെ ചോദിച്ചത്. നീയന്ന് ആഡ്ജോൺ കമ്പനിയിൽ സിബുവിന്റെ കൂടെയല്ലായിരുന്നോ..."
"കക്ഷി ഇത് തന്നെടേയ്... റോഷ്നി ലഖ്നൗവിൽ പഠിയ്ക്കാൻ പോയ കാലത്തെ എന്റെ ഒരു നേരമ്പോക്കല്ലായിരുന്നോ ഈ കക്ഷി. ഒരു താൽക്കാലിക സെറ്റപ്പ്. പൊന്നളിയാ റോഷ്നിയെ ഒന്നും ഇതറിയിക്കല്ലേ... എന്റെ ജീവിതം കോഞ്ഞാട്ടയാകും."

"ഇല്ലടാ കോപ്പേ.. നീ പറ"
"നിനക്കറിയാലോ എനിയ്ക്കിവളുമായി എല്ലാ ഇടപാടും ഉണ്ടായിരുന്നു എന്നു. അവളങ്ങ് വിജിപുരയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നെ. ഒരു മെസ്സിനു മുകളിലുള്ള ഹോസ്റ്റൽ. അവിടന്ന് ഇടയ്ക്കിടെ ഞാനവളെ പൊക്കാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അന്ന് കട്ടപ്രേമമല്ലായിരുന്നോ... അതിനിടയിൽ എനിയ്ക്ക് ഒരാവശ്യത്തിന് വയനാട്ടിൽ പോകേണ്ട ആവശ്യം വന്നു. ഒരു രണ്ടുമൂന്നു മാസക്കാലം ഞാൻ ഇവിടെ ഇല്ലായിരുന്നു. വയനാട്ടിൽ പെട്ടു പോയി. പിന്നെ വന്നപ്പോൾ അറിഞ്ഞു അവൾ മാതൃരമയിൽ നിന്നും പത്ത് മുപ്പത്തയ്യായിരം രൂപ അടിച്ചു മാറ്റി എന്നൊക്കെ. നീ നമ്മുടെ സന്തോഷ് കുര്യനോട് ചോദിച്ച് നോക്കടാ.. കൂടുതൽ വിവരം അവർ തരും. അവർക്കൊക്കെ അവളെ കൃത്യമായിട്ടറിയാം.  എന്റെ ഭാഗ്യത്തിനാ ഞാനന്ന് വയനാട്ടിൽ പെട്ടുപോയത്. ഇല്ലേൽ എന്റേം ഇവളുടേം ചുറ്റിക്കളിയറിയുന്ന മാതൃരമയിലുള്ളവർ വിജാരിയ്ക്കില്ലേ എനിയ്ക്ക് വേണ്ടിയാ അവൾ അത്രേം പൈസ അടിച്ചു മാറ്റിയത് എന്ന്. ഇവൾ തിരിമറി തുടങ്ങുന്നതിനും മുൻപ് തന്നെ എനിയ്ക്ക് വയനാട്ടിൽ പോകേണ്ടി വന്നു എന്നത് എന്റെ ഭാഗ്യം. അങ്ങ് ഹെഡ് ഓഫീസിൽ നിന്നാണത്രേ ഇവളുടെ തിരിമറി പിടിച്ചത്."
"എന്താടാ സത്യത്തിൽ ഉണ്ടായത്? ആള് മുറ്റാണല്ലോ അപ്പോൾ.."
"അത് പരസ്യം കൊണ്ടു കൊടുക്കുന്നവരിൽ നിന്നും കാശ് വാങ്ങി അക്രെഡിറ്റഡ് ഏജന്റുമാരുടെ അക്കൗണ്ടിൽ അവൾ കണക്കെഴുതി കാശ്സ്വന്തം പോക്കറ്റിലിട്ടു. അത്രേള്ളൂ..  പത്രത്തിന്റെ ഹെഡാഫീസിൽ നിന്ന് ഏജൻസിക്കാർക്ക് മൂന്നുമാസത്തിൽ ഒരിയ്ക്കൽ ബില്ലയയ്ക്കുന്ന പരിപാടിയുണ്ട്. അന്നേരമാണ് അവർ ക്യാഷ് ഡീൽ ക്ലിയറാക്കുക. പത്രത്തീന്ന് ബില്ലു വന്നപ്പോ  അവർ പറഞ്ഞു ഇന്നയിന്ന പരസ്യങ്ങളൊന്നും ഞങ്ങളുടെ അക്കൗണ്ടിലുള്ളതല്ല എന്ന്. അന്നേരം അന്വേഷണം വന്നു. ഇവളെ പിടിച്ചു. പിന്നെ കാശൊക്കെ വസൂലാക്കി എന്നാ കേട്ടത്. അത് കഴിഞ്ഞു അവൾ രാജി വെച്ചു പോയി. ഞാൻ കൂടുതൽ അന്വേഷിയ്ക്കാൻ പോയില്ല. പുലിവാല് എന്തിനാ ഞാൻ തലയിൽ കയറ്റി വെയ്ക്കുന്നെ എന്നു കരുതി.  ഞാനുള്ളപ്പോൾ തന്നെ  ആ സന്തോഷ് കുര്യനും ഏതാണ്ട് ചുറ്റിക്കളിയുണ്ടായിരുന്നെന്നാ പിന്നീട് ഞാൻ കേട്ടത്. അവനോട് ചോദിച്ചാൽ കൂടുതൽ ഡീറ്റയിൽ കിട്ടും. എടാ.. ഇതൊന്നും നീ റോഷ്നിയുള്ളപ്പോ പറയല്ലേടാ അളിയാ... "

"ഇല്ലടാ.. നീ ടെൻഷനടിയ്ക്കണ്ടാ.. ഞാൻ ഇനി സന്തോഷിനെയും കാണേണ്ടി വരുമല്ലോ.."

'എന്തായാലും റോഷ്നി ഇവിടെയില്ലാത്ത സാഹചര്യം മുതലാക്കി നമുക്ക് രണ്ടെണ്ണമടിയ്ക്കാം.. നീ വാടാ സഞ്ജൂ..."

                                                --------------------------------------------

"സന്തോഷേ... ഞാനാടാ.. എന്നായുണ്ടെടാ വിശേഷം? സുഖമാണോ..?"
"സുഖമാന്നേയ്.. നീയെന്നതാടാ എടുപിടീന്നൊരു വിളീം അന്വേഷണോം. എന്നതാടാ ഉവ്വേ...?"
"ഓ.. ഒന്നുമില്ലടാ.. എനിയ്ക്കാ സ്മര്യ കറിയാച്ചനെ കുറിച്ചൊന്ന് അറിയണമായിരുന്നു. നിന്നോട് ചോദിച്ചാൽ വിവരം കിട്ടുമെന്ന് തോന്നി. അതാ ചോദിച്ചേ.. നീ അറിയുമോടാ ഇങ്ങിനെ ഒരു കക്ഷിയെ? മാതൃരമയിൽ ജോലി ചെയ്തിരുന്ന..?"
"അറിയുമോന്നോ? അവൾടെ കോൺടാക്റ്റ് നമ്പർ പോയിട്ട് ഞാൻ ഇക്കണ്ടകാലം മുഴുവൻ അന്വേഷിച്ച് ഇന്നലെ കിട്ടിയതേയുള്ളൂ എനിയ്ക്ക്. അവളെ വിളിയ്ക്കുകേം ചെയ്തു. അവളേതാണ്ട് കോഴ്സ് പഠിയ്ക്കുകയായിരുന്നു. ഇപ്പോ പഠിപ്പ് കഴിഞ്ഞു. ഉറപ്പാ.. അവളത് ആരെയെങ്കിലും ഊ.....ഞ്ഞാലാട്ടി നേടിയതായിരിക്കാനേ തരമുള്ളൂ. അല്ലാതെ അവൾടെ വീട്ടിൽ ഇപ്പോ അത്രേം പണം ചിലവാക്കി ആ കോഴ്സ് പഠിപ്പിക്കാനുള്ള സാമ്പത്തികസ്ഥിതിയൊന്നുമില്ല. എന്റെ ഓഫീസിൽ ഞാനവൾക്കൊരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. സാലറിയൊന്നുമില്ല. അവൾക്കാവശ്യമുള്ളതെടുക്കാം.. ഒരു ഗിവ് ഏന്റ് ടെയ്ക്ക് പോളിസിയിൽ. വന്നാൽ ഞാനൊന്ന് അർമാദിയ്ക്കും മോനേ... നിനക്ക് വേണോ..? വേണേൽ വഴിയുണ്ടാക്കാം കേട്ടോ. നീയെന്തിനാടാ ഇപ്പോ ആ പെങ്കൊച്ചിനെ കുറിച്ച് അന്വേഷിയ്ക്കാൻ?.."
"അയ്യോ.. എനിയ്ക്ക് വേണ്ടായേ... നീ തന്നെ അങ്ങർമാദിച്ചോ. ഞാൻ പെണ്ണുകെട്ടീട്ട് അന്ന് അർമാദിച്ചോളാം. ഇത്തരം ചീളുകേസൊന്നും എനിയ്ക്ക് വേണ്ട.
എന്റെ ഒരു സുഹൃത്തിനു ആ കൊച്ചിന്റെ പ്രൊപ്പോസൽ വന്നു. ഒന്ന് കൂടുതൽ അറിഞ്ഞേക്കാമോ എന്ന് എന്നോട് ചോദിച്ചു. അതാ. എന്നാ ഞാൻ പിന്നെ വിളിയ്ക്കാടാ.. പറഞ്ഞതെല്ലാം സത്യമാണല്ലോലെ? ഒരു പെങ്കൊച്ചിനെ കുറിച്ചാ പറയുന്നേ എന്നോർമ വേണം"

"മാതൃരമയിൽ ജോലി ചെയ്തിരുന്ന സ്മര്യ കറിയാച്ചനെ കുറിച്ചാണു നീ ചോദിച്ചതെങ്കിൽ, ഞാൻ പറഞ്ഞതൊന്നും നുണയല്ല. അത്രേം ഗ്യാരണ്ടി പോരേ?"

"ഓക്കേടാ എന്നാ. ഞാൻ വിളിയ്ക്കാം"


                                              ------------------------------------


"എടിയേ... ഞാനന്വേഷിച്ചു കേട്ടോ... സംഗതി കൊച്ച് മുറ്റാ... അവനോട് പറഞ്ഞേക്ക് സംഭവം വേണ്ടാ എന്ന്. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാം. ..................പിന്നേയ് ഞാനീ പറഞ്ഞതൊക്കെ നീ നിന്റെ വളരെ അടുത്ത സുഹൃത്താണെങ്കിൽ മാത്രം അവനോട് പറഞ്ഞാൽ മതി. ഇല്ലെങ്കിൽ പറയണ്ടാ. വെറുതെ അവനോട് എടുത്ത് തലയിൽ വയ്ക്കണ്ടാ എന്ന് പറ. അവന്റെ ജീവിതം നായ നക്കിയമാതിരിയാകും. സാമ്പത്തിക ഇടപാടൊന്നും നടത്തണ്ടാ എന്നും പറഞ്ഞേരെ. നീ കാര്യം പറഞ്ഞേക്ക്. അവൻ തീരുമാനിയ്ക്കട്ടെ വേണോ വേണ്ടയോ എന്ന്"

                                                      -------------------------------------

"സ്മര്യാമ്മേ... സുഖമാണോടാ കുട്ടൂസ്.. നാട്ടിൽ നിന്നും പോരുന്നില്ലേ നീ? എടാ നീയന്ന് ഒരാളുടെ പേര് പറഞ്ഞില്ലേ നിനക്ക് ജോലി ഓഫർ ചെയ്തെന്ന്. ആ ഓഫീസിന്റെ പേരെന്തായിരുന്നു..?"
"അത് ... ജെം ആഡ്സ്.. എന്തേ ഇപ്പോൾ പെട്ടന്ന് അത് ചോദിയ്ക്കാൻ? നീ അഭിരാമിയെ കണ്ടോ?"
"ഇല്ലടാ.. ഞാൻ ഇങ്ങനെ ഇരുന്നപ്പോൾ എന്തോ ഓർത്തപ്പോ ചോദിച്ചെന്നേയുള്ളൂ... പിന്നെ വേറൊരു കക്ഷിയുണ്ടായിരുന്നല്ലോ... ധീരജോ മറ്റോ... അയാളെ നീയറിയുമോ?"
"നീയെന്തിനാ ഇപ്പോ അതൊക്കെ ചോദിയ്ക്കുന്നേ? സത്യം പറ. നീ അഭിരാമിയെ കണ്ടോ? അവളെന്തിനാ എനിയ്ക്കിട്ട് പണിയുന്നേ..?"
"നിന്നോട് ഞാൻ പറഞ്ഞോ അവൾ നിനക്കിട്ട് പണിയുന്നെന്ന്?  നിനക്കവളെ കുറിച്ചെന്തറിയാം? ചുമ്മാ അവളെ പറയാൻ"
"എനിയ്ക്കറിയാം, നീയവളെ കണ്ടു. എനിയ്ക്കറിയാം അവളെ. എഴുതുന്നവളല്ലേ അവൾ.. എനിയ്ക്കറിയാം. അവളെന്തിനാ എനിയ്ക്കിട്ട് പണിയുന്നത്?"
"അവളെ ഞാൻ കണ്ടില്ല എന്ന് പറഞ്ഞില്ലേ? പിന്നെന്തിനാ നീ അവളെ പറയുന്നേ? ധീരജിനെ അറിയുമോ ഇല്ലയോ.. അത്രയല്ലേ ഞാൻ ചോദിച്ചുള്ളൂ..."
"അഭിരാമി പറയാതെ നിനക്കിപ്പോ ഇങ്ങിനൊരു സംശയം വരില്ല. ആരാ ഈ ധീരജ്..  എനിയ്ക്ക് അറിയുക പോലുമില്ല. മാതൃരമയിൽ ഒരാൾ എപ്പോൾ വന്നാലും എന്റെ പേര് ചോദിച്ചു കൊണ്ടേയിരിക്കും. എന്റെ കയ്യിലേ കാശ് തരൂ.. എനിയ്ക്കയാളുടെ പേരൊന്നും അറിയുക പോലുമില്ല. ആരാ ഈ ധീരജ് എന്ന് നിനക്കറിയരുതോ? നീ തന്നെയല്ലായിരുന്നോ അത്? നിനക്കറിയില്ലേ എല്ലാം... മഞ്ജിമ ഏതാണ്ട് പറഞ്ഞിട്ടുണ്ട് അവിടെ എനിയ്ക്ക് ബോയ് ഫ്രെന്റ് ഉണ്ടെന്നൊക്കെ. പക്ഷേ പേരെന്താ പറഞ്ഞിരിക്കുന്നേ എന്നെനിയ്ക്കറിയില്ല. നിനക്കറിയരുതോ അത് നീയായിരുന്നു എന്ന്. നീ വേറെ പേരിലാ അവിടെ അറിയപ്പെടുന്നത് എന്ന്. പിന്നെ ഈ ധീരജ്... എനിയ്ക്ക് മുഖപരിചയം പോലുമില്ല. ആരാന്നു പോലും എനിയ്ക്കറിയില്ല. നീയിപ്പൊ എന്തിനാ ഇങ്ങിനൊക്കെ ചോദിയ്ക്കുന്നേ.. ആ അഭിരാമിയോട് പറയൂ എനിയ്ക്കിട്ട് പണിയല്ലേ എന്ന്...  പിന്നെ ധീരജിനെ കൂട്ടി മാതൃരമയിലുള്ളവരൊക്കെ എന്നെ കളിയാക്കുമായിരുന്നു. എനിയ്ക്കിഷ്ടമായിരുന്നില്ല അതൊന്നും..  മാതൃരമയിലുള്ളവരും മാതൃരമയുമായി ബന്ധമുള്ളവരും എല്ലാം കള്ളന്മാരാ.. ... ആ സിബുവും പിന്നെ സന്തോഷും.. അങ്ങിനെ എല്ലാവരും. സിബു 12 ലക്ഷം തിരിമറി നടത്തി. ശ്രീകുമാറും രാജൻ കുര്യാക്കോസും കൂട്ടരുമൊക്കെ ചേർന്ന് 45 ലക്ഷം തിരിമറി നടത്തി. എല്ലാം കള്ളമ്മാരാ. എന്നെ ബലിയാടാക്കിയതാ അവരെല്ലാം ചേർന്ന് എന്ന് നിനക്കറിയരുതോ....  ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എല്ലാം?   പിന്നെ, നീയെന്തിനാ ഇപ്പോ ധീരജിനെ കുറിച്ചും ജെം ആഡിനെ കുറിച്ചും ഒക്കെ ചോദിച്ചത്..? അത് ഞാനന്ന് പറഞ്ഞില്ലായിരുന്നോ... ബ്ലാ...ബ്ലാ.. ബ്ലാ.. ബ്ലാ.. ബ്ലാ.. ബ്ലാ..." -  അനുനാസിക സ്വരത്തിൽ കൊഞ്ചിക്കൊണ്ട്  അവൾ തുടർന്നു... ഒരു മണിക്കൂറോളം നീണ്ട വിശദീകരണങ്ങളും ബ്ലാ..ബ്ലാ..യും

---------------

"അതെന്തിനാടാ അവൾ ഇത്രയും വിശദീകരണം തന്നത്? അത് ഒരു അനാവശ്യമല്ലേ? എന്തൊക്കെയോ മറയ്ക്കാനുള്ള ത്വര. അതുകൊണ്ടല്ലേ ഒരു കാര്യത്തിന് ഇത്രയും വിശദീകരണം നൽകുന്നത്. ഇല്ലേൽ നേരെ കാര്യം പറഞ്ഞാൽ പോരേ ഇല്ലെങ്കിൽ 'ഇല്ല' ഉണ്ടെങ്കിൽ 'ഉണ്ട്' അത്രല്ലേ വേണ്ടൂ...
പിന്നെ  അവൾക്ക്   മുഖപരിചയം പോലുമില്ലാത്ത ധീരജിനെ കൂട്ടി മാതൃരമയിലുള്ളവർ കളിയാക്കുമായിരുന്നു എന്നും പറയുന്നു!! അതെന്താടാ സംഗതി?   പിന്നെ ഒരാളെ ബലിയാടാക്കാൻ തീരുമാനിയ്ക്കുമ്പോൾ ഈ ചീള് മുപ്പത്തയ്യായിരത്തിന് ആരെങ്കിലും ബലിയാടാക്കുമോടാ.. അത്രയ്ക്ക് വിവരമില്ലാത്തവരാണോ താപ്പാനകൾ എന്ന് അവൾ പറയുന്ന ഈ തലപ്പത്തിരിക്കുന്ന ആളുകൾ? ചുരുങ്ങിയത് ലക്ഷങ്ങളെങ്കിലും കെട്ടിവെച്ച് കൊടുക്കില്ലേ..? മാത്രമല്ല, അവൾ പറഞ്ഞതുപ്രകാരം ലക്ഷങ്ങളോളം തിരിമറി നടത്തിയവർ
ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു!!അവളെ പണം തിരിമറി നടത്തി കയ്യോടെ
പിടിച്ചതുകൊണ്ട്മാതൃരമയിലുള്ളവരും മാതൃരമയുമായി ബന്ധപ്പെട്ടവരും
എല്ലാം കള്ളന്മാരാണ് എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.  പിന്നെ, ഇല്യാത്തകാര്യങ്ങളാണെങ്കിൽ 'അഭിരാമി പണിയും'
എന്ന് അവളെന്തിനാ ഭയക്കുന്നത്?  അപ്പോൾ എന്തോ ഇല്ലേ?   "

ഇനി വായനക്കാരുടെ ഭാഗമാണ്. നിങ്ങൾക്കെന്തു തോന്നുന്നു?  സ്മര്യ കറിയാച്ചനുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുമോ എന്ന് ധീരജ് ഭയക്കുന്നു. എന്തിന്? ധീരജിനെ മുഖപരിചയം പോലുമില്ല എന്ന് സ്മര്യ കറിയാച്ചൻ.. ഇതിൽ ഏതായിരിക്കാം ശരി?



2012, നവംബർ 15, വ്യാഴാഴ്‌ച

താനിരിയ്ക്കേണ്ടയിടത്ത് താനിരുന്നില്ലെങ്കിൽ...

താനിരിയ്ക്കേണ്ടയിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ നായ കയറിയിരിക്കും എന്നൊരു ചൊല്ലുണ്ട്!! അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു നികൃഷ്ടയായ നായ.. ആട്ടിയോടിയ്ക്കപ്പെടുകയാണ് എന്നറിഞ്ഞിട്ടും ആട്ടിയോടിച്ചിട്ടും പോകാൻ കൂട്ടാക്കാതെ അത് ചുറ്റിപ്പറ്റി നിൽക്കുന്നു. ഇനിയും കിട്ടുവാനിടയായേക്കാവുന്ന എല്ലിൻ കഷ്ണവും പ്രതീക്ഷിച്ച്.  വെറുമൊരു ചാവാലിനായ!!!

2012, നവംബർ 13, ചൊവ്വാഴ്ച

മൊബൈലും നുണകളും

ഇന്നത്തെ കാലത്ത് ഏറ്റവും വൃത്തിയായി നുണ പറയുവാൻ മൊബൈൽ ജനങ്ങളെ സഹായിക്കുന്നു! മൊബൈൽ ഫോൺ എവിടെയും കൊണ്ടു നടക്കുവാൻ സാധിയ്ക്കും എന്നതിനാൽ ജനങ്ങൾ പറയുന്ന നുണയുടെ ആധിക്യം കൂടുന്നു.

കോഴിക്കോട് നിൽക്കുന്നവർക്ക് താനിപ്പം കൊച്ചിയിലാണെന്ന് പറയാം.. മറ്റൊരു പെണ്ണിനെ ചേർത്ത് പിടിച്ചു കൊണ്ട് കാമുകിയോട് ഞാൻ നിന്നെയും ഓർത്തിരിക്കുകയാണെന്ന് പറയാം. കാമുകന്റെ മടിയിൽ കിടന്നു കൊണ്ട് താനിപ്പം പഠിയ്ക്കുകയാണെന്ന് പറയാം. ബാംഗ്ലൂരിലിരുന്നുകൊണ്ട് ചെന്നൈയിലാണെന്ന് പറയാം. അങ്ങിനെയങ്ങിനെ നുണകളുടെ വിപുലമായ സാധ്യത മൊബൈൽ ഫോൺ തുറന്നു തരുന്നു.

ഏറ്റവും സാധാരണമായി കേൾക്കുന്ന വസ്തുതയാണ് 'വിളിച്ചിട്ടു വരുക' എന്ന് സന്ദർശനോദ്ദേശ്യത്തോടെ വിളിയ്ക്കുന്നവർക്ക് നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും അതിന്റെ കാരണം പറയുക താനവിടെ ഉണ്ടാകുവാൻ സാധ്യതയില്ല എന്നായിരിക്കാം. അതല്ലെങ്കിൽ മറ്റ് തിരക്കുകൾ മൂലം സ്വീകരിയ്ക്കുവാൻ സാധിയ്ക്കില്ല എന്നായിരിക്കാം. പക്ഷേ വീട്ടിലേയ്ക്ക് വരുവാൻ ഒരുങ്ങുന്ന സന്ദർശകരോട് വിളിച്ചിട്ടു വരുവാൻ പറയുന്നതിലെ മുന്നറിയിപ്പ് വിളിയ്ക്കാതെ വന്നാൽ അനിഷ്ടകരമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിയ്ക്കേണ്ടി വന്നേക്കാം എന്ന് പറയാതെ പറയുന്നു.

അത് മനസിലാക്കുന്നവർ എത്ര പേരുണ്ട്? മിക്കവരും മൊബൈൽ ഫോണിലൂടെ കേൾക്കുന്ന നുണകൾ വിശ്വസിയ്ക്കുന്നു. അത് കാമുകനായാലും കാമുകിയായാലും മാതാപിതാക്കളായാലും സഹോദരങ്ങളായാലും സുഹൃത്തുക്കളായാലും!! മൊബൈൽ ഫോണിൽ വിളിച്ച് ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ചെല്ലുന്നതിനേക്കാൾ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള അപ്രതീക്ഷിതമായ സന്ദർശനങ്ങൾ അവരുടെ നുണക്കഥകളിലെ സത്യം വെളിപ്പെടുത്തുന്നു.

After 4 years... a trip together to Muthathi on Nov.12 2012