പേജുകള്‍‌

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

പേവിഷബാധ

അടുത്തുള്ള കടയിലേയ്ക്ക് നടന്നു പോകുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു തെരുവുനായ വന്ന് അവളുടെ കാൽവണ്ണയിൽ കടിച്ച് ഓടിപ്പോയത്. ഒരുനിമിഷം അവൾ പകച്ചുപോയി.

അവിടെയുണ്ടായിരുന്ന ആളുകൾ വന്ന് നായ കടിച്ച ഭാഗത്ത് നിന്നും കുറേ രക്തം ഞെക്കിക്കളഞ്ഞു.  ഡോക്ടറെ കണ്ട് കുത്തിവെപ്പ് നടത്താൻ ഉപദേശിച്ച് അവളെ പറഞ്ഞു വിട്ടു.


റൂമിൽ തിരിച്ചെത്തിയ അവൾ കടികൊണ്ട ഭാഗം നന്നായി സോപ്പിട്ടു കഴുകി. പേവിഷബാധയേറ്റുള്ള ഭീകരവും ക്രൂരവും ദാരുണവുമായ അന്ത്യത്തെക്കുറിച്ച് നല്ല അറിവുണ്ടായിട്ടും ഡോക്ടറെ കാണുവാനോ കുത്തിവെയ്പ്പെടുക്കുവാനോ ശ്രമിയ്ക്കാതെ എന്തോ തീരുമാനിച്ചതുപോലെ അവളാ സംഭവത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു.

ദിവസങ്ങൾ കൊഴിഞ്ഞു പോകെ തന്നിൽ ജലത്തിനോടുള്ള ഭയം മുള പൊട്ടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ... പ്രതീക്ഷിതമായത് സംഭവിച്ചു എന്ന തിരിച്ചറിവിൽ, പൂമുഖവാതിൽ പുറത്ത് നിന്നും തള്ളിത്തുറക്കാവുന്ന വിധത്തിൽ അവൾ ചേർത്തടച്ചു. കിടപ്പറയിൽ കയറി വാതിൽ പൂട്ടി താക്കോൽ ജനലഴിയിലൂടെ അകലേയ്ക്ക് വലിച്ചെറിഞ്ഞു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ