പേജുകള്‍‌

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

എഴുത്തിലെ കണ്ടറിവുകളും കേട്ടറിവുകളും പിന്നെ അനുഭവങ്ങളും...

കഴിഞ്ഞ രണ്ട് പോസ്റ്റുകളാണ് ഈ കുറിപ്പിനാധാരം.

എഴുതുന്നവയെല്ലാം സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണോ എന്ന് ചോദിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നു ചിലരൊക്കെ!! എഴുതുന്നവർ സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളും മാത്രമേ എഴുതാവൂ എന്നൊരു അലിഖിത നിയമം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. എല്ലാം അനുഭവിച്ചറിഞ്ഞ ആളാണെങ്കിൽ അവർ ദൈവത്തിനു തുല്യമാകില്ലേ??!!
ഇക്കണക്കിന് മരണത്തെ കുറിച്ചെഴുതിയവരെല്ലാം മരണം അനുഭവിച്ചറിഞ്ഞവരാണെന്ന് പറയുമല്ലോ ഇക്കൂട്ടർ!!!

എഴുത്തിൽ ആത്മാംശം ഉണ്ടാകില്ല എന്ന് പറയുവാൻ സാധിയ്ക്കില്ല. ഒരു കേൾവിക്കാരിയുടെ ഭാഗമെങ്കിലും സ്വന്തമായി എഴുത്തുകാർക്കുണ്ടാകും എന്ന് വായനക്കാരിൽ ചിലർ ചിന്തിക്കുന്നില്ല എന്നതാണ്. കേട്ടറിവുകൾക്കും കണ്ടറിവുകൾക്കും എഴുത്തിൽ സ്ഥാനമുണ്ട് എന്ന് പലരും മനസിലാക്കുന്നില്ല. പലരും പറയുവാൻ മടിയ്ക്കുന്നത് എഴുതുന്നതുകൊണ്ട് അവയെല്ലാം എഴുതുന്നവരുടെ സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് കരുതുന്നത് വിഢ്ഢിത്തമാണെന്നേ ചിന്തിക്കുവാൻ സാധിയ്ക്കൂ.

വായനയുടെ തുടക്കത്തിൽ അങ്ങിനെ ഒരു ആശയക്കുഴപ്പം അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. പിന്നെ, ഭാവനകൾക്കും കണ്ടറിവുകൾക്കും കേട്ടുകേൾവികൾക്കും അനുഭവങ്ങൾക്കും എല്ലാം എഴുത്തിൽ വളരെയധികം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കി. എങ്കിലും ചിലപ്പോഴൊക്കെ, എഴുതുന്നത് സ്വന്തം അനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് ഉറച്ച് വിശ്വസിച്ച് മറ്റുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ... അവരുടെ അജ്ഞതയിൽ സഹതാപം തോന്നുന്നു. വിഢ്ഢിക്കുശ്മാണ്ഡങ്ങൾ എന്ന് പറയുന്നത് അത്തരക്കാരാണോ എന്തോ..??!!

കടപ്പാട്: വായിച്ചതെല്ലാം എഴുതിയ ആളുടെ സ്വാനുഭവങ്ങളും തീരുമാനങ്ങളുമാണെന്ന് വിശ്വസിയ്ക്കുന്ന അജ്ഞരായ വായനക്കാരോട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ