ഒറ്റപ്പെടല്‍... അതൊരു വല്ലാത്ത വേദനയാണ്. എന്റെ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാനായി ഒരു വൃഥാശ്രമം. എന്നിലെ നല്ലതും ചീത്തയുമായ അംശങ്ങളുടെ സ്വാംശീകരണമായി ഒരു ഏറ്റുപറച്ചിൽ.... ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, പിന്നിട്ടവഴികളിലേക്കൊരു തിരിഞ്ഞു നോട്ടം. അറിഞ്ഞതും കണ്ടതും കേട്ടതുമായ ചില ജീവിതാനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു. ആത്മാംശത്തെക്കാളധികം ഭാവനയും ഭാവനയേക്കാളധികം ആത്മാംശവും കൂടിക്കുഴഞ്ഞ കുറേ അനുഭവങ്ങൾ... അതാണ് "അനാമികം".
2013 ജൂലൈ 4, വ്യാഴാഴ്‌ച
2013 ജൂലൈ 2, ചൊവ്വാഴ്ച
പച്ചകുത്തിയ മയിൽപീലി
ദേഹത്ത് മയിൽപീലി പച്ച കുത്തിയപ്പോൾ പലരും ചോദിച്ചു 'ഇഷ്ടം കള്ളക്കൃഷ്ണനെയാണോ' എന്ന്. അതെ എന്ന് മറുപടി പറഞ്ഞു.
സത്യമാണത്. ഓർമ്മ തെളിയുന്നതിനും മുൻപേ തുടങ്ങിയതാണാ ഇഷ്ടം.
ഒന്നര വയസിലായിരുന്നത്രേ ഗുരുവായൂരമ്പലത്തിൽ പോയപ്പോൾ അമ്മയുടെ ഒക്കത്ത് നിന്ന് തന്നിഷ്ടപ്രകാരം ഊർന്നിറങ്ങി ആ നടയിൽ കാലും നീട്ടിയിരുന്ന് നാമം ജപിച്ചത്!! അമ്മ പറഞ്ഞുള്ള അറിവാണ്. പിന്നീട് ആ ഇഷ്ടത്തിന് കുറവൊന്നും വന്നില്ല. വളർന്ന് വരും തോറും ആ ഇഷ്ടവും കൂടിക്കൂടി വന്നു.
എപ്പോഴോ രാധയായി സ്വയം സങ്കൽപിച്ച് ജീവിച്ചു കുറേ നാൾ!!! കള്ളകൃഷ്ണന് സ്വന്തം കൈകൊണ്ട് കെട്ടിയുണ്ടാക്കിയ മാല ചാർത്തി കൃഷ്ണ, കൃഷ്ണ മാത്രം ജപിച്ച് ഒരു ജീവിതം... തികച്ചും കാമുകീഭാവത്തോടു കൂടിയ ഒരു സന്യാസിനീഭാവം...
സങ്കല്പത്തിലെ പുരുഷന് കാർവർണ്ണം വേണമെന്ന് എന്നുമുതലാണ് ചിന്തിച്ചു തുടങ്ങിയത്? കൗമാരത്തിലാണെന്ന് തോന്നുന്നു... അയാൾക്ക് വിടർന്ന് വലിയ കണ്ണുകളും ആഗ്രഹിച്ചു. കരിവീട്ടി പോലെ ഉറച്ചദേഹവും പിന്നെ കൂടിയ പൊക്കവും അതിനൊരു നിറച്ചാർത്ത് പോലെ മനസിൽ രൂപം കൊണ്ടു. കള്ളകൃഷ്ണന് ഒരു സൗമ്യമുഖമാണെങ്കിലും ജീവിതത്തിലെ കൃഷ്ണന് എന്തുകൊണ്ടോ ഗൗരവമുള്ള, ഇത്തിരി പരുക്കൻ മുഖമാണ് ആഗ്രഹിച്ചത്. പലപ്പോഴും ദിവാസ്വപ്നങ്ങളിൽ അങ്ങിനെയൊരാൾ സന്ദർശനം നടത്തി.
സ്വപ്നവും യാഥാർത്ഥ്യവും വിരുദ്ധ ധ്രുവങ്ങളിലുള്ള വസ്തുതകളാണെന്ന് കാലം തെളിയിച്ചു തന്നപ്പോൾ ആദ്യം മനസിൽ പകപ്പാണുണ്ടായത്...
പോകെ പോകെ വർണ്ണങ്ങൾ നഷ്ടമാകുന്നത് ഞാനറിഞ്ഞു... കള്ളക്കണ്ണന്റെ കാർവർണ്ണം എങ്ങോ പോയി മറഞ്ഞു... വിടർന്ന കണ്ണുകൾ.. കരിവീട്ടി ദേഹം... കൂടിയ പൊക്കം.. അങ്ങിനെയോരോന്നോരോന്നായി നഷ്ടപ്പെടുന്നത് ഞാനറിഞ്ഞു... ഒടുവിൽ വർണ്ണങ്ങളില്ലാത്ത ഒരവസ്ഥയിൽ എത്തി നിന്നു...
ഇപ്പോൾ മനസിലാകുന്നു എനിയ്ക്ക് നഷ്ടപ്പെട്ടത് എന്റെ വർണ്ണങ്ങൾ മാത്രമായിരുന്നില്ല.. എന്റെ സ്വപ്നങ്ങൾ... എന്റെ പ്രതീക്ഷകൾ... എന്നോ വരുമെന്ന് കാത്തിരുന്ന എന്റെ കള്ളക്കണ്ണൻ... എല്ലാം എല്ലാം എനിയ്ക്ക് നഷ്ടമായിരിക്കുന്നു...
2013 ജൂൺ 11, ചൊവ്വാഴ്ച
കുഞ്ഞു അഥവാ കുഞ്ഞൂസ്
ഇവൾ കുഞ്ഞു അഥവാ കുഞ്ഞൂസ്.
എന്റെ സുഹൃത്തിന്റെ ഓമനയാണവൾ. 'ഇവളെങ്ങാൻ ചത്തുപോയാൽ
ഞാൻ ആത്മഹത്യ ചെയ്യും' എന്ന് പറയുവാൻ മാത്രം ആത്മബന്ധം. അവന്റെ
ആജ്ഞകൾ അക്ഷരം പ്രതി അവൾ അനുസരിയ്ക്കുന്നത് കാണുമ്പോൾ,
അവന്റെയടുത്തുള്ള അവളുടെ കൊഞ്ചലുകൾ കാണുമ്പോൾ മനുഷ്യന്
പോലും ഇത്ര വിവേകമില്ലല്ലോ എന്നോർത്തുപോകുന്നു.
എന്റെ സുഹൃത്ത് അവൾക്ക് കല്പിച്ചു കൊടുത്ത കാമുകനോ ഭർത്താവോ..
അവനാണ് ഭഗീരഥൻ പിള്ള!!(അയലത്തെ വീട്ടിലെ കണ്ടൻ പൂച്ചയാണ്. ഭഗീരഥൻ പിള്ള എന്ന് അവന്
നാമകരണം ചെയ്തത് കുഞ്ഞുവിന്റെ ഉടമസ്ഥനും!!). അവളെ കണ്ടില്ലെങ്കിൽ
ഭഗീരഥൻ പിള്ള ഒരു പ്രത്യേകരീതിയിൽ കരയും. അവൾക്കുള്ള അടയാളം!!
അത് കേട്ടാൽ ഉടൻ കുഞ്ഞു ഇറങ്ങുകയായി, തന്റെ
ഭർത്താവിന്റെയടുത്തേയ്ക്ക്!!! പിന്നെ കണ്ണിൽ കണ്ണിൽ നോക്കി
ഒരേ ഇരുപ്പാണത്രേ!!
കഴിഞ്ഞ 2012 സപ്റ്റംബറിൽ. അന്ന് അവൾ സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു
അമ്മയുടെ വേദനയിലായിരുന്നു. 'ഇല്ലം കടത്തൽ' എന്ന ഒരു പതിവിന്റെ
ഒടുവിൽ തന്റെ കുഞ്ഞുങ്ങളെ എവിടെയാണ് കൊണ്ടുപാർപ്പിച്ചത് എന്ന്
അവൾ തന്നെ മറന്നുപോയിരുന്നു!
എന്നെ കണ്ടപ്പോൾ, ആദ്യമായി കാണുന്നതിന്റെ പേടിയോ അപരിചിതത്വമോ
ഒട്ടുമില്ലാതെ, വളരെ ദയനീയമായി കരഞ്ഞുകൊണ്ട് എന്നോട് ഏറെ പരാതി
പറഞ്ഞു തന്റെ കുഞ്ഞുങ്ങളെ കാണാനില്ലെന്ന്. എന്തോ ഭാഗ്യത്തിന്, അപ്പോൾ
അയലത്തെ വീട്ടിലെ ചേച്ചി അവരുടെ വീട്ടിൽ വന്നെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ
കുറിച്ച് പറഞ്ഞു, 'അത് നിങ്ങളുടെയാണോ' എന്ന് എന്റെ സുഹൃത്തിനോട്
ചോദിയ്ക്കുകയും ചെയ്തു. ഉടൻ തന്നെ അവൻ പോയി കുഞ്ഞുവിന്റെ
കുട്ടികളെ എടുത്തുകൊണ്ടു പോന്നു.
കുഞ്ഞു അന്ന് ഏറെസന്തോഷവതിയായിരുന്നു. നഷ്ടപ്പെട്ടുപോയ തന്റെ
കുഞ്ഞുങ്ങളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അവയെ നക്കിയും തുടച്ചും
പാലുകൊടുത്തും അവൾ നിർവൃതിയടഞ്ഞു.
ഏതാനും മാസങ്ങൾ കൂടെ ഞാൻ അവളെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു.
പിന്നീട് ചില വ്യക്തിഗത കാരണങ്ങളാൽ എനിയ്ക്കവളെ കുറച്ച് മാസങ്ങൾ
കാണുവാൻ സാധിച്ചില്ല. അഞ്ച് മാസങ്ങൾ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈയടുത്ത കാലത്ത് അവളെ പിന്നെയും
കണ്ടുഞാൻ. അവൾ ഗർഭിണിയാണ്. സുഹൃത്തിനോട്
സംസാരിച്ചിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞറിഞ്ഞു, അവൾ കഴിഞ്ഞ
5 മാസങ്ങൾക്കിടയിൽ വീണ്ടും പ്രസവിച്ചിരുന്നു എന്ന്!
അവളുടെ പുതിയകുഞ്ഞുങ്ങളെ കണ്ടു. പഴയ കുഞ്ഞുങ്ങളെല്ലാം വളർന്നു
വലുതായി.ഒരിയ്ക്കൽ അവൾക്ക് നഷ്ടപ്പെട്ട അവളുടെ ആ കുഞ്ഞുങ്ങളെ ഞാൻ
അവസാനമായി കണ്ടപ്പോൾ അവയ്ക്കുണ്ടായിരുന്ന വളർച്ചയിലെത്തി
നിൽക്കുന്നു .
അവളുടെപുതിയ രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ. എന്നെ ആദ്യമായി കാണുന്നതിന്റെ
അപരിചിതത്വവും പേടിയും അവർ എന്റെ നേർക്ക് ചീറ്റിക്കൊണ്ട്
പ്രകടിപ്പിച്ചു!
കുഞ്ഞു അടുത്ത കുട്ടികൾക്ക് ജന്മം കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
ഗർഭത്തിന്റെ ആലസ്യം അവളുടെ മുഖത്തും പ്രവൃത്തികളിലും. എപ്പോഴും
സ്വസ്ഥമായി ഒരിടത്ത് കിടക്കുവാൻ അവൾ ഇഷ്ടപ്പെടുന്നു.
അവളുടെ ആലസ്യവും ക്ഷീണവും കാണുമ്പോൾ അറിയാതെ മനസ്
തരളിതമാകുന്നു... അറിയാതെ ഒരു വാൽസല്യം എങ്ങുനിന്നോ മനസിൽ വന്ന്
നിറയുന്നു...
എങ്കിലും മനസിൽ ഒരാശങ്ക. കുഞ്ഞുവിന്റെ തുടർച്ചയായുള്ള പ്രസവം എന്റെ
സുഹൃത്തിന്റെ ഓമനയുടെ ആരോഗ്യനില പെട്ടന്ന് വഷളാക്കില്ലേ...?
'ഇല്ലം കടത്തൽ':പൂച്ചകൾ പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ പ്രസവിച്ച സ്ഥലത്ത് നിന്ന് 7 തവണ
വിവിധ സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി.
2013 മേയ് 12, ഞായറാഴ്‌ച
അനാമിക
പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാത്
അനാമിക സാര്‍ഥവതീ ബഭൂവ
പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും അര്‍ഥമുണ്ട്. ആ വിരലില്‍ എണ്ണാനായി കാളിദാസനു തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേരു സാര്‍ഥകമായി എന്നു സാരം)."
കടപ്പാട്: ഈ വരികൾ എനിയ്ക്ക് അയച്ചുതന്ന എന്റെ സുഹൃത്തിന്...
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാത്
അനാമിക സാര്‍ഥവതീ ബഭൂവ
പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും അര്‍ഥമുണ്ട്. ആ വിരലില്‍ എണ്ണാനായി കാളിദാസനു തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേരു സാര്‍ഥകമായി എന്നു സാരം)."
കടപ്പാട്: ഈ വരികൾ എനിയ്ക്ക് അയച്ചുതന്ന എന്റെ സുഹൃത്തിന്...
2013 മേയ് 10, വെള്ളിയാഴ്‌ച
ചില ബന്ധങ്ങൾ...
ചില ബന്ധങ്ങൾ അങ്ങിനെയാണ്... വഴക്കിട്ടിട്ടും വഴക്കില്ലാതെ... പിണങ്ങിയിട്ടും പിണങ്ങാതെ... അകന്നിട്ടും അകലാതെ... പരസ്പരം സ്നേഹിച്ചുകൊണ്ട് വെറുക്കുകയോ അതോ വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയോ...??
2013 മേയ് 1, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


